രാജേന്ദ്രൻ മൊട്ട രാജേന്ദ്രൻ ആയതെങ്ങെനെ?
മൊട്ട രാജേന്ദ്രന്‍ ദക്ഷിണേന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമനായ നടനാണ് . വില്ലനായും ഹാസ്യ താരമായുമെല്ലാം അദ്ദേഹം വെള്ളിത്തിരയിലെത്തി. പേരിന്‍റെ കൂടെയുള്ള മൊട്ടയാണ് അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് സുപരിചിതനാക്കയത്.മൊട്ട രാജേന്ദ്രന്‍ എന്ന് സ്‌നേഹത്തോടെ താരത്തിനു പേരും നല്‍കി. കിടലന്‍ മേക്ക് ഓവര്‍ എന്നൊക്കെ പറഞ്ഞാണ് പ്രേക്ഷകര്‍ അദ്ദേഹത്തെ പുകഴ്ത്തിയത്. എന്നാല്‍ സിനിമകള്‍ക്ക് വേണ്ടി മേയ്‌ക്കോവര്‍ ചെയ്തിട്ടായിരുന്നില്ല അദ്ദേഹത്തിന്‍റെ തല മൊട്ടയായത്. ഒരു കാലത്ത് നിറയെ മുടികളുണ്ടായിരുന്നു രാജേന്ദ്രന്റെ തലയില്‍.
രാജേന്ദ്രന്‍ എങ്ങനെ മൊട്ട രാജേന്ദ്രനായി?
മുഖത്തു മീശയും കട്ടിപ്പുരികങ്ങളുമൊക്കെയുണ്ടായിരുന്ന ചെറുപ്പക്കാരന്‍. പിന്നെ എങ്ങനെ മൊട്ടത്തലയായിമാറി അതിന് കാരണം ഒരു മലയാള സിനിമയാണെന്ന് പറയാം. ദൃഢമായ ശരീരപ്രകൃതം കൊണ്ട് മികച്ച ഒരു സ്റ്റണ്ട് മാസ്റ്ററായിരുന്നു ഒരു കാലത്ത് രാജേന്ദ്രന്‍.ഒരു മലയാള സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് രാജേന്ദ്രനെത്തേടി ആ ദുരന്തമെത്തിയത്. സ്റ്റണ്ട് സീനില്‍ അടികൊണ്ട് രാജേന്ദ്രന്‍ പുഴയില്‍ വീഴുന്നതായിരുന്നു ചിത്രീകരിക്കേണ്ടത്. രാജേന്ദ്രന്‍ നന്നായിതന്നെ അഭിനയിച്ചു. പക്ഷെ അദ്ദേഹം ചെന്നുവീണ പുഴയില്‍ ധാരാളം ഫാക്ടറി മാലിന്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. രാസവസ്തുക്കള്‍ രാജേന്ദ്രന്‍റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചു. ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടിവന്ന അദ്ദേഹത്തിന്‍റെ മുടിയും പുരികങ്ങളുമെല്ലാം നഷ്ടമായി. ഇനി ഒരിക്കലും തല പഴയതുപോലെ ആവില്ലെന്നും ഡോക്ടര്‍മാര്‍ വിധി എഴുതി. ഇതേതത്തുടര്‍ന്ന് വര്‍ഷങ്ങളോളം രാജേന്ദ്രന്‍ സിനിമയിലെത്തിയില്ല. പിന്നീട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘നാന്‍ കടവുള്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ രാജേന്ദ്രന്‍ വെള്ളിത്തിരയില്‍ വീണ്ടും ശ്രദ്ധേയനായത്.ഈ സിനിമയിലൂടെ മൊട്ടരാജേന്ദ്രന്‍ പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞു നിന്നു. പിന്നീടിങ്ങോട്ട് ഹാസ്യതാരമായും വില്ലനായുമൊക്കെ വെള്ളിത്തിരയില്‍ തിളങ്ങുകയാണ് മൊട്ട രാജേന്ദ്രന്‍. ഇതിനോടകം തന്നെ അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഈ താരം. അറുപത് പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ സിക്‌സ്പാക്ക് ബോഡി ഇന്നും പഴയതുപോലെ തന്നെ.