ക്രിക്കറ്റ് ദാദാ സൗരവ് ഗാംഗുലിയുടെ ആത്മകഥ സിനിമയാവുന്നു !
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം ദാദാ എന്ന് വിളിപ്പേരുള്ള സൗരവ് ഗാംഗുലിയുടെ ക്രിക്കറ്റ് ജീവചരിത്രം സിനിമയാകുന്നു. ആൾട്ട് ബാലാജി പ്രൊഡക്ഷൻ ഹൗസാണ് ഗാംഗുലിയുടെ ആത്മകഥയായ ‘എ സെഞ്ചുറി ഈസ് നോട്ട് ഇനഫ്’-നെ ആസ്പദമാക്കി ഒരു മുഴുനീള സിനിമയെടുക്കാൻ തയ്യാറെടുക്കുന്നത്.
ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിം ലിമിറ്റഡ് ഭാഗമായിട്ടാണ് ആൾട്ടോ ബാലാജി പ്രവർത്തിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് നാഴികക്കല്ലാണ് സൗരവ് ഗാംഗുലിയുടെ കാരിയർ. രണ്ടായിരത്തിരണ്ടിൽ വെച്ച് നടന്ന നാട്ടിൽ ബെസ്റ്റ് ട്രോഫി ഫൈനലിൽ ഇന്ത്യ വിജയിച്ചപ്പോൾ ഗാംഗുലി ഷർട്ടൂരി കറക്കിയത് ഒരു ഇന്ത്യക്കാരനും മറക്കാനാവാത്ത നിമിഷങ്ങൾളാണ്. അദ്ദേഹത്തിന്റെ ജന്മദേശമായ കൊൽക്കത്തയിലെ ബീരൻ റോഡ് മുതലുള്ള യാത്രയായിരുന്നു ബാംഗ്ലൂരിൽ തന്നെ ആത്മകഥയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഈ രചന വളരെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്റെയും ധോണിയെയും ജീവിതകഥ സിനിമയായി കഴിഞ്ഞിരിക്കുന്നു. ഇനി ദാദയുടെ ഊഴമാണ്. തന്റെ ക്രിക്കറ്റ് ജീവചരിത്രം സിനിമയാകുമ്പോൾ തന്റെ ജന്മനാടായ കൊൽക്കത്തയിൽ നിന്നുള്ള ഒരാൾ സംവിധായകനായി എത്തണമെന്നാണ് ഗാംഗുലിയുടെ ആഗ്രഹമെന്നും എന്നാൽ ഏകതയുടെ ആഗ്രഹം മുംബൈ നിന്നുള്ള സംവിധായകൻ ആവണം എന്നും ചില മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംവിധായകനും അണിയറപ്രവർത്തകരും ആരെന്നുള്ള വിവരങ്ങൾ ഇതുവരെയും പുറത്തു വന്നിട്ടില്ല.
ഇന്ത്യൻ ക്രിക്കറ്റ് എക്കാലത്തെയും മികച്ച ബാറ്റ്സ്മാനും ക്യാപ്റ്റനും കൂടിയാണ് സൗരവ് ഗാംഗുലി. 2003-ൽ ടീം ഇന്ത്യയെ ലോകകപ്പ് ഫൈനൽ വരെ എത്തിച്ചത് ഗാംഗുലി എന്ന ക്യാപ്റ്റൻ മികവ് ഒഴിച്ചുകൂടാനാവാത്തതാണ്.
അപ്രതീക്ഷിതമായി അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിശ്രമത്തിൽ പ്രവേശനം പിന്നീട് തിരിച്ചു വന്നെങ്കിലും അധികം താമസിക്കാതെ വിരമിച്ചതും ഏതൊരു ക്രിക്കറ്റ് പ്രേമിക്കും ഓർക്കാൻ ആഗ്രഹിക്കാത്ത സംഭവങ്ങളാണ്. സച്ചിൻ കഴിഞ്ഞാലോ അല്ലെങ്കിൽ സച്ചിന് ഒപ്പമോ ഇന്ത്യമുഴുവൻ ഇത്രയധികം ജനപ്രീതി നേടിയ അപൂർവ താരങ്ങളിലൊരാളാണ് സൗരവ് ഗാംഗുലി. അദ്ദേഹത്തിന്റെ ആത്മകഥ സിനിമയാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണ്.