വെസ‌്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഋഷഭ‌് പന്തിനെ ഉൾപ്പെടുത്തി
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ആദ്യ രണ്ടു ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നായകനായി തിരിച്ചുവന്നു.ടെസ്റ്റില്‍ മികച്ച ബാറ്റിംഗ് നടത്തുന്ന വിക്കറ്റ്കീപ്പര്‍ ഋഷഭ‌് പന്തിനെ ദിനേശ‌് കാര്‍ത്തികിനു പകരമായി ടീമിലുള്‍പ്പെടുത്തി. മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി ടീമിലുണ്ട്‍. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ‌്പ്രീത‌് ബുംറ എന്നിവര്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യമത്സരം 21ന് ഗുവാഹത്തിയിലാണ്. രണ്ടാം മത്സരം 24നു നടക്കും.
പന്ത‌് ആദ്യമായി ഏകദിന ടീമിലെത്തിയപ്പോൾ മറ്റൊരു വിക്കറ്റ‌് കീപ്പർ ബാറ്റ‌്സ‌്മാൻ ദിനേശ‌് കാർത്തികിന‌് സ്ഥാനം നഷ്ടമായി. ബാറ്റ‌്സ‌്മാനായിട്ടാകും ഋഷഭ‌് പന്ത‌് കളിക്കുക. വിക്കറ്റ‌് കീപ്പറായി മഹേന്ദ്ര സിങ‌് ധോണിതന്നെ തുടരും. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ കേദാർ ജാദവിനെയും ഓൾ റൗണ്ടർ ഹാർദിക‌് പാണ്ഡ്യയെയും പരിഗണിച്ചില്ല. പേസർമാരായ ജസ‌്പ്രീത‌് ബുമ്ര, ഭുവനേശ്വർ കുമാർ എന്നിവർക്ക‌് വിശ്രമം അനുവദിച്ചു. ഏഷ്യാ കപ്പിൽ കളിച്ച ദീപക‌് ചഹാറിനെയും ഒഴിവാക്കി. ഖലീൽ അഹമ്മദിനെ നിലനിർത്തിയിട്ടുണ്ട‌്. രവീന്ദ്ര ജഡേജയും സ്ഥാനം നിലനിർത്തി.