ഡെന്മാര്ക്ക് ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പിവി സിന്ധുവിന് തോല്‍വി
ഓഡന്സ: ഡെന്മാര്ക്ക് ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലോക മൂന്നാം റാങ്കുകാരി ഇന്ത്യയുടെ പിവി സിന്ധുവിന് അപ്രതീക്ഷിത തോല്‍വി. അതേസമയം, ഇന്ത്യയടെ സൂപ്പര്‍ താരങ്ങളായ സൈന നെഹ്വാള്,കിഡംബി ശ്രീകാന്ത്, സമീര്‍ വര്‍മ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു.
56 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 17-21, 21-16, 18-21നായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. തുടർച്ചയായ മൂന്നാം തവണയാണ് ഹാങിനു മുന്നിൽ സിന്ധു പരാജയപ്പെടുന്നത്. ഫെബ്രുവരിയിൽ ഇന്ത്യൻ ഓപ്പണ്‍ ഫൈനലിൽ സിന്ധുവിനെ കീഴടക്കി ഹാങ് കിരീടം സ്വന്തമാക്കിയിരുന്നു. ഏഷ്യൻ ഗെയിംസ് വെള്ളി നേട്ടത്തിനുശേഷം സിന്ധു മോശം അവസ്ഥയിലാണ്. ജപ്പാൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിലും ചൈന ഓപ്പണിന്റെ ക്വാർട്ടറിലും ഇരുപത്തിമൂന്നുകാരിയായ സിന്ധു പുറത്തായിരുന്നു.