• Home
  • Sports
  • എഫ്സി ഗോവയുടെ മിന്നും ജയം

എഫ്സി ഗോവയുടെ മിന്നും ജയം

മഡ്ഗാവ്: ഐഎസ്എലിൽ എഫ്സി ഗോവയുടെ മിന്നും ജയം. മുംബൈ സിറ്റിയെ അവർ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. മിഗ്വെൽ ഫെർണാണ്ടസ് (84, 90 മിനിറ്റുകൾ) ഇരട്ട ഗോൾ നേടിയപ്പോൾ ഫെറാൻ കൊറോമിനസ് (ആറാം മിനിറ്റ്-പെനൽറ്റി), ജാക്കിചന്ദ് സിംഗ് (55-ാം മിനിറ്റ്), എഡു ബെഡിയ (61-ാം മിനിറ്റ്) എന്നിവരാണ് പട്ടികപൂർത്തിയാക്കിയത്. ഇതോടെ മൂന്ന് മത്സരത്തിൽനിന്ന് ഏഴ് പോയിന്‍റുമായി ഗോവ ലീഗിന്‍റെ തലപ്പത്തെത്തി. ഇത്രയും പോയിന്‍റുള്ള ബംഗളൂരു, നോർത്ത് ഈസ്റ്റ് എന്നിവയെ ഗോൾ ശരാശരിയിൽ ഗോവ മറികടന്നു.കോറോയുടെ പെനല്‍റ്റി ഗോളിലൂടെയാണ് ഗോവ മുന്നിലെത്തിയത്. രണ്ടാം പകുതിയിലാണ് കളിയിലെ നാലു ഗോളുകള്‍ പിറന്നത്.കളിയുടെ ആറാം മിനിറ്റില്‍ തന്നെ ഗോവ മുന്നില്‍ എത്തിയിരുന്നു. സൗവിക് ചക്രബര്‍ത്തി കോറോയെ പെനല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയിലൂടെയായിരുന്നു ഗോവയുടെ ആദ്യ ഗോള്‍. പെനല്‍റ്റി എടുത്ത കോറോ ഒരു പിഴവും ഇല്ലാതെ കിക്ക് ലക്ഷ്യത്തില്‍ എത്തിച്ചു. തുടര്‍ന്ന് മല്‍സരം രണ്ടാം പകുതിയിലേക്ക് കലാശിച്ചു. രണ്ടാം പകുതിയില്‍ നിരന്തരമായ മുന്നേറ്റങ്ങള്‍ നടത്തിയ ഗോവയെ പലതവണ പ്രതിരോധക്കോട്ട കൊണ്ട തകര്‍ക്കാന്‍ മുംബൈക്കായില്ല. കളിയുടെ 55ാം മിനിറ്റില്‍ ജാക്കിചന്ദ് സിങ് ഗോവയുടെ ലീഡ് ഇരട്ടിയാക്കി. തൊട്ടു പിറകെ 61ാം മിനിറ്റില്‍ എഡു ബഡിയയിലൂടെ ഗോവയുടെ മൂന്നാം ഗോള്‍. കളി അതോടെ തന്നെ മുംബൈ കൈവിട്ടു.

Recent Updates

Related News