സ്‌പെയിനിനോട് പകരം ചോദിച്ച് ക്രൊയേഷ്യ
സാഗ്രബ‌്: ഫൈനൽ വിസിലിന‌് നിമിഷങ്ങൾമാത്രം ശേഷിക്കെ നേടിയ ഗോളിൽ സ‌്പെയിനോട‌് ക്രൊയേഷ്യ പകരംവീട്ടി. യുവേഫ നേഷൻസ‌് ലീഗിലെ നിർണായക മത്സരത്തിൽ രണ്ടിനെതിരെ മൂന്ന‌് ഗോളിനാണ് ലോകകപ്പിലെ രണ്ടാംസ്ഥാനക്കാരുടെ ജയം. ചാമ്പ്യൻഷിപ്പിൽ നേരത്തെ ഇതേ എതിരാളിയോട‌് ഏകപക്ഷീയമായ ആറ‌് ഗോളിന‌് ക്രൊയേഷ്യ പരാജയപ്പെട്ടിരുന്നു. സ്വന്തം നാട്ടിൽ ഗംഭീര തിരിച്ചുവരവ‌് നടത്തിയതിലൂടെ ലൂക്കാ മോഡ്രിച്ചും കൂട്ടരും നേഷൻസ‌് ലീഗിന്റെ ഫൈനൽ ഘട്ടത്തിൽ കളിക്കാനുള്ള സാധ്യത നിലനിർത്തി. മറ്റൊരു മത്സരത്തിൽ ബൽജിയം ഐസ‌്‌ലൻഡിനെ എതിരില്ലാത്ത രണ്ട‌് ഗോളിന‌് തോൽപ്പിച്ചു.
അഞ്ച് ഗോള്‍ പിറന്ന ത്രില്ലറില്‍ ഇഞ്ചുറിടൈമില്‍ നേടിയ ഗോളിലൂടെയാണ് ക്രൊയേഷ്യ 3-2ന് സ്‌പെയിനിനെ വീഴ്ത്തിയത്. ഇരട്ട ഗോള്‍ നേടിയ ടിന്‍ ജെഡ്‌വാജാണ് ക്രൊയേഷ്യയെ ജയത്തിലേക്കെത്തിച്ചത്.ആന്‍ഡ്രെജ് ക്രാമാറിച്ചാണ് ക്രൊയേഷ്യയുടെ മറ്റൊരു ഗോള്‍ സ്‌കോറര്‍. സ്‌പെയിനിനു വേണ്ടണ്ടി ഡാനി സെബല്ലോസും സെര്‍ജിയോ റാമോസും ലക്ഷ്യംകണ്ടണ്ടു.ഈ മാസം 18ന് ഇംഗ്ലണ്ടണ്ടിനെതിരേയാണ് ക്രൊയേഷ്യയുടെ അടുത്ത മത്സരം. നിലവില്‍ നാല് മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുമായി സ്‌പെയിനാണ് ഗ്രൂപ്പ് ഫോറില്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍നിന്ന് നാല് പോയിന്റുമായി ഇംഗ്ലണ്ടണ്ടും ക്രൊയേഷ്യയും രണ്ടണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. മറ്റു മത്സരങ്ങളില്‍ ബെല്‍ജിയം 2-0ന് ഐസ്‌ലന്‍ഡിനെയും ഗ്രീസ് 1-0ന് ഫിന്‍ലാന്‍ഡിനെയും ഹംഗറി 2-0ന് എസ്റ്റോണിയയെയും തോല്‍പ്പിച്ചു.