• Home
  • Sports
  • ലോക വനിത ബോക്സിങ്് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന

ലോക വനിത ബോക്സിങ്് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് ആറാം സ്വര്‍ണം

ന്യൂഡല്‍ഹി: ലോക ബോക്സിങ്് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ഫൈനലില്‍ ഉക്രൈന്‍ താരം ഹന്നാ ഒക്കോറ്റയെയാണ് മേരി കോം തോല്‍പിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന്റെ ആറാം സ്വര്‍ണമാണിത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടുന്ന രണ്ടാം താരവും ആദ്യ വനിതാ താരവുമാണ് മേരി കോം. ഇതിഹാസ ക്യൂബന്‍ പുരുഷ താരം ഫെലിക്സ് സാവോന്‍ മാത്രമാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം മുമ്പ്് നേടിയിട്ടുള്ളത്. വനിതകളില്‍ അഞ്ച് സ്വര്‍ണം നേടിയിരുന്ന ഐര്‍ലന്‍ഡിന്റെ കാറ്റി ടെയ്ലറെയാണ് മേരി പിന്നിലാക്കിയത്. 2010 ലോക ചാമ്പ്യന്‍ഷിപ്പിലായിരുന്നു മേരിയുടെ ആദ്യ സ്വര്‍ണവേട്ട. സെമിയില്‍ 48 കി.ഗ്രാം വിഭാഗത്തില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ ഇടിച്ചിട്ടാണ് മേരി കോം ഫൈനലില്‍ പ്രവേശിച്ചത്. 2002, 2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളില്‍ മേരി കോം ലോക വേദിയില്‍ നിന്ന് സ്വര്‍ണം നേടിയിരുന്നു.

അതേസമയം, ഇന്നു നടന്ന 57 കിലോഗ്രാം വിഭാഗം ഫൈനലില്‍ സോണിയ ചാഹല്‍ തോറ്റത് ഇന്ത്യയ്ക്ക് നിരാശയായി. ജര്‍മനിയുടെ വാണര്‍ ഓര്‍നെല്ലയാണ് സോണിയയെ വീഴ്ത്തിയത്. സ്പ്ലിറ്റ് തീരുമാനത്തില്‍ 1-4നാണ് സോണിയയുടെ തോല്‍വി. മേരി കോമിന്റെ സ്വര്‍ണവും സോണിയയുടെ വെള്ളിയും ഉള്‍പ്പെടെ ഈ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം നാലായി ഉയര്‍ന്നു. സെമിഫൈനലുകളില്‍ പരാജയപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ സിമ്രന്‍ജിത് കൗറും ലോവ്ലിന ബോര്‍ഗോഹെയ്‌നും വെങ്കലം നേടിയിരുന്നു.

Recent Updates

Related News