മെൽബൺ പിച്ചിൽ ഇന്ത്യ കുതിക്കുന്നു
മെൽബൺ: മെൽബൺ പിച്ചിൽ ഇന്ത്യ സുരക്ഷിത തീരത്ത്. ആദ്യ രണ്ട് ദിനം മുക്കാൽഭാഗവും ഓസ്ട്രേലിയൻ ഫീൽഡർമാരെ വെയിലത്ത് നിർത്തിയ ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 443 റണ്ണെടുത്ത് ഡിക്ലയർ ചെയ്തു. വിദേശ മണ്ണിൽ ഈ വർഷം ഇന്ത്യയുടെ ഏറ്റവും മികച്ച സ്കോറാണിത്.മൂന്നു വിക്കറ്റെടുത്ത ബൂംറയാണ് ഓസീസിനെ തകർച്ചയിലേക്ക് തള്ളിവിട്ടത്.ഇഷാന്ത് ശർമയും ജഡേജയും ഓരോ വിക്കറ്റു വീതം നേടി. മാർക്കസ് ഹാരിസ് (22), ആരോണ്‍ ഫിഞ്ച് (8), ഉസ്മാൻ ഖ്വാജ (21), ഷോണ്‍ മാർഷ് (19), ട്രാവിസ് ഹെഡ് (20) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഒന്‍പതു റണ്‍സുമായി മിച്ചൽ മാർഷും ഒരു റണ്‍സുമായി ടിം പെയിനുമാണ് ഇപ്പോൾ ക്രീസിൽ.ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഏഴിന് 443 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. ചേതേശ്വർ പൂജാരയുടെ സെഞ്ചുറിയും (106 റണ്‍സ്), ക്യാപ്റ്റൻ വിരാട് കോഹ്ലി (82 റണ്‍സ്), രോഹിത് ശർമ (63 നോട്ടൗട്ട്) എന്നിവരുടെ അർധസെഞ്ചുറിയുമാണ് രണ്ടാം ദിനം ഇന്ത്യൻ ഇന്നിംഗ്സ് മികച്ചതാക്കിയത്.