• Home
  • Sports
  • ബാഡ്മിൻറണിൽ സ്വർണം ലക്ഷ്യമിട്ട് ഇന്ത്യ

ബാഡ്മിൻറണിൽ സ്വർണം ലക്ഷ്യമിട്ട് ഇന്ത്യ

നാൻജിയാങ്:സമീപകാല പ്രകടനങ്ങളുടെ കരുത്തിൽ ലോക ബാഡ്മിൻറണിൽ അവഗണിക്കാൻ പറ്റാത്ത സാന്നിധ്യമായി  ഉയർന്നുവരുന്ന ടീമാണ് ഇന്ത്യയുടേത്. എന്നാൽ, ഏഷ്യൻ നിലവാരത്തിെൻറ ഉരക്കല്ലായ ഏഷ്യൻ ഗെയിംസിൽ  മുൻകാല പ്രകടനങ്ങൾ കണക്കിലെടുക്കുേമ്പാൾ ഇന്ത്യൻ  ബാഡ്മിൻറണിെൻറ നേട്ടങ്ങൾ വേണ്ടത്രയില്ല എന്ന്  കാണാം. ചൈനയും മലേഷ്യയും ഇന്തോനേഷ്യയും  ജപ്പാനും ദക്ഷിണ കൊറിയയുമടങ്ങുന്ന ലോക ബാഡ്മിൻറണിലെ കരുത്തരെല്ലാം ഏഷ്യൻ  പ്രതിനിധികളാണെന്നതും ഏഷ്യൻ ഗെയിംസിന്  ഇവരെല്ലാം തങ്ങളുടെ ഏറ്റവും കരുത്തുറ്റ സംഘത്തെ തന്നെ അയക്കുന്നുവെന്നതും ഇതിന് പ്രധാന  കാരണമാണ്. 

ഇതുവരെ എട്ട് വെങ്കലം
ഏഷ്യൻ ഗെയിംസിെൻറ ചരിത്രത്തിൽ ഇന്ത്യ ബാഡ്മിൻറണിൽ ഇതുവരെ നേടിയിട്ടുള്ളത് എട്ട് വെങ്കല  മെഡലുകളാണ്. അതിൽ അഞ്ചും ഇന്ത്യ ആതിഥ്യം വഹിച്ച 1982 ന്യൂഡൽഹി ഏഷ്യൻ ഗെയിംസിലായിരുന്നു.  പുരുഷ സിംഗ്ൾസിൽ സയ്യിദ് മോദി, ഡബ്ൾസിൽ  ലിറോയ് ഡിസൂസ-പ്രദീപ് ജോടി, മിക്സഡ് ഡബ്ൾസിൽ  ലിറോയ് ഡിസൂസ-കൻവാർ തക്കാൽ സിങ് സഖ്യം,  പുരുഷ-വനിത ടീം ഇനങ്ങൾ എന്നിവയിലായിരുന്നു സെമി  ഫൈനൽ പ്രവേശനങ്ങളിലൂടെ ഇന്ത്യൻ വെങ്കല  നേട്ടങ്ങൾ. അതിനുമുമ്പ് 1974ലെ തെഹ്റാൻ ഗെയിംസിൽ  പുരുഷ ടീം വെങ്കലം സ്വന്തമാക്കിയതായിരുന്നു ഏഷ്യൻ  ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ബാഡ്മിൻറൺ മെഡൽ നേട്ടം. 1986 സോൾ ഗെയിംസിലും  പുരുഷ ടീം വെങ്കലം കൈവിട്ടില്ല. എന്നാൽ, പിന്നീടുള്ള 28  വർഷക്കാലം ഇന്ത്യക്ക് ഏഷ്യൻ ഗെയിംസ് ബാഡ് മിൻറണിൽ മെഡൽ വരൾച്ചയായിരുന്നു. ഒടുവിൽ  കഴിഞ്ഞതവണ ഇഞ്ചിയോണിൽ വനിത ടീം ആണ്  വെങ്കലവുമായി മാനം കാത്തത്.

Recent Updates

Related News