സിന്ധുവിന് ഫൈനലിൽ തോൽവി;വിശ്വജേത്രിയായി കരോലിന മരിൻ
നാൻജിങ്: ഇന്ത്യയുടെ പി.വി.സിന്ധുവിന് ഒരിക്കൽക്കൂടി ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അടിതെറ്റി. വനിതാ സിംഗിൾസ് ഫൈനലിൽ മുൻ ചാമ്പ്യൻ സ്പെയിനിന്റെ കരോലിന മരിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോറ്റത്. സ്കോർ: 19-21, 21-10.
ബാഡ്മിൻറണിലെ വിശ്വ കോർട്ടുകളിൽ ഇന്ത്യൻ പതാക ഉയരുന്നതിനും ദേശീയഗാനം കേൾക്കുന്നതിനും സാക്ഷിയാകാൻ ഇനിയുമെത്ര കാലം കാത്തിരിക്കണം. സൈനയിലൂടെയും സിന്ധുവിലൂടെയും ഒരു രാജ്യം കണ്ട നൂറുകോടി സ്വപ്നങ്ങൾക്ക് സ്വർണനിറം പകരാൻ ഞായറാഴ്ചയിലെ പകലിനും കഴിഞ്ഞില്ല.
ഒളിമ്പിക്സിലും ലോകമേളകളിലും അവസാന പോരാട്ടത്തിൽ പതറിവീഴുന്ന ഇന്ത്യയുടെ ദയനീയ മുഖം ഞായറാഴ്ച നാൻജിങ്ങിലെ ലോക ചാമ്പ്യൻഷിപ്പിെൻറ നീലക്കോർട്ടിലും ആവർത്തിച്ചു. തുടർച്ചയായി രണ്ടാം ഫൈനലിനിറങ്ങിയ പി.വി. സിന്ധുവിനെ സ്പെയിനിെൻറ കരോലിന മരിൻ നേരിട്ടുള്ള ഗെയിമുകൾക്ക് അടിയറവു പറയിച്ചപ്പോൾ കൈയെത്തും അകലെ ഒരു വിശ്വകിരീടം കൂടി കൈവിട്ടു. വെറും 46 മിനിറ്റ് മാത്രം നീണ്ട വനിത സിംഗ്ൾസ് ഫൈനലിൽ 21-19, 21-10 സ്കോറിനായിരുന്നു ലോക എട്ടാം നമ്പറുകാരിയായ മരിൻ മൂന്നാം റാങ്ക് താരം സിന്ധുവിനെ നിഷ്പ്രഭമാക്കിയത്. 2014, 2015 ചാമ്പ്യൻഷിപ്പുകളിൽ ജേത്രിയായ കരോലിന മരിെൻറ മൂന്നാം ലോക കിരീടം കൂടിയാണ് ഞായറാഴ്ച നാൻജിങ്ങിൽ പിറന്നത്.
ഇതോടെ, ഏറ്റവും കൂടുതൽ തവണ ലോകചാമ്പ്യനാവുന്ന ആദ്യ വനിത താരവുമായി സ്പാനിഷ് സുന്ദരി. രണ്ടു വർഷം മുമ്പ് റിയോ ഒളിമ്പിക്സ് ഫൈനലിൽ കണ്ട പോരാട്ടത്തേക്കാൾ ഏകപക്ഷീയമായിരുന്നു നാൻജിങ്ങിലെ കലാശ അങ്കം. അന്ന് ആദ്യ ഗെയിം സിന്ധു ജയിച്ചശേഷം രണ്ടും മൂന്നും ഗെയിമിൽ പൊരുതിയാണ് കീഴടങ്ങിയത്. എന്നാൽ, ഇക്കുറി ആദ്യ െഗയിമിൽ ചെറുത്തുനിന്ന സിന്ധു, രണ്ടാം ഗെയിമിൽ വെറും 21 മിനിറ്റിൽ കിരീടം അടിയറവു വെച്ചു മടങ്ങി.