• Home
  • Sports
  • ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേ
Indian cricket team

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്കു പറക്കുന്നു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ലണ്ടിലേക്കു പറക്കുന്നു, 30ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടത്തിനായി. ഐപിഎലിന്‍റെ തീച്ചൂളയിൽനിന്നിറങ്ങി ഉല്ലാസ ദിനങ്ങൾ ആഘോഷിച്ച് മനസ് ശാന്തമാക്കിയാണ് ടീം അംഗങ്ങൾ യാത്രയ്ക്കൊരുങ്ങുന്നത്. ഉല്ലാസയാത്രകൾക്കും വീട്ടുകാരുടെ സാമീപ്യങ്ങൾക്കുംശേഷം ഇന്നലെയാണ് ടീം അംഗങ്ങൾ മുംബൈയിൽ തിരിച്ചെത്തിയത്. ടീം ഇന്ത്യയുടെ യാത്രയ്ക്കു മുന്പ് ഇന്നലെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പരിശീലകൻ രവി ശാസ്ത്രിയും മാധ്യമങ്ങൾക്കു മുന്നിലെത്തി. നാലാം നമ്പറിലെ പ്രശ്നങ്ങളും കേദാർ ജാദവിന്‍റെ പരിക്കും ഐപിഎലിൽ കുൽദീപ് യാദവിന്‍റെ നിറംമങ്ങിയ പ്രകടനവുമെല്ലാം കോഹ്‌ലിക്കും രവിശാസ്ത്രിക്കുംനേരേ ചോദ്യശരങ്ങളായി.

മൂന്ന് ലോകകപ്പ് കളിച്ച പരിചയം കോഹ്‌ലിക്കുണ്ടെങ്കിലും ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്‍റെ ആദ്യ പോരാട്ടമാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജൂണ്‍ അഞ്ചിനാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. എന്നാൽ, 25ന് ന്യൂസിലൻഡിനെതിരേയും 28ന് ബംഗ്ലാദേശിനെതിരേയും ഇന്ത്യക്ക് പരിശീലന മത്സരങ്ങളുണ്ട്. 1983നും 2011നും ശേഷം മൂന്നാം തവണയും ലോക കിരീടം ഇന്ത്യയിലേക്ക് വരുന്നതിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. ഇത്തവണത്തെ ലോകകപ്പ് റൗണ്ട് റോബിൻ ഫോർമാറ്റിലാണ്. ഗ്രൂപ്പ് ആയി ടീമുകളെ തിരിക്കാതെ എല്ലാ ടീമുകളും പരസ്പരം മത്സരിക്കും. 1992 ലോകകപ്പിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ ലോക പോരാട്ടം നടക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ആരംഭിക്കുന്നത്.

Recent Updates

Related News