ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ആർക്ക്
ലണ്ടന്‍: കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ ഇന്ത്യന്‍ സമയം രാത്രി 10.30 മുതലാണ് ചടങ്ങ്.പോര്‍ച്ചുഗലുകാരനായ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്, ലിവര്‍പൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സല എന്നിവരാണ് ദ ബെസ്റ്റ് പുരസ്‌കാരത്തിനായി രംഗത്തുള്ളത്. 12 വര്‍ഷത്തിനു ശേഷം ആദ്യമായി ലയണല്‍ മെസ്സിക്ക് അവസാന മൂന്നില്‍ ഇടം കണ്ടെത്താനായിട്ടില്ല.
സ്ലാട്ട്കോ ഡാലിച്ച്, ദിദിയര്‍ ദെഷാംപ്സ്, സിനദിന്‍ സിദാന്‍ എന്നിവരാണ് മികച്ച പരിശീലകനുള്ള പരിഗണനയില്‍. മികച്ച വനിതാ താരം, പരിശീലക, മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ്, ഫെയര്‍പ്ലേ അവാര്‍ഡ്, ഫാന്‍ അവാര്‍ഡ് എന്നിവയും തിങ്കളാഴ്ച പ്രഖ്യാപിക്കും. ഫിഫ്പ്രോ ഇലവനെയും തിരഞ്ഞെടുക്കും.