ജോലിക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രവാസിക്ക് ഒരു വര്‍ഷം തടവ് ശേഷം നാടുകടത്താന്‍ വിധി
റിയാദ് : സൗദി അറേബ്യയില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രവാസിക്ക് ഒരു വര്‍ഷം തടവ്. പിഴ ചുമത്താനും ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും മക്ക കോടതി ഉത്തരവിട്ടു.
ജോലി നേടുന്നതിനായി സമര്‍പ്പിച്ച എന്‍ജിനീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അറബ് വംശജനായ പ്രവാസിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേസന്വേഷിച്ച പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതിയില്‍ രേഖകള്‍ ഹാജരാക്കിയിരുന്നു.
സൗദിയില്‍ എന്‍ജിനീയറിങ് ജോലി ചെയ്യുന്നതിന് സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് സൗദി എന്‍ജിനീയറിങ് കൗണ്‍സില്‍ പരിശോധിച്ച് അംഗീകാരം നല്‍കേണ്ടതുണ്ട്. അറബ് വംശജനായ പ്രവാസി സൗദിയില്‍ ലൈസന്‍സ് നേടുന്നതിന് സിവില്‍ എഞ്ചിനീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയില്‍ ശിക്ഷയ്ക്ക് ശേഷം രാജ്യത്ത് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയാണ് പ്രതിയെ നാടുകടത്തുക.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.