സമനിലയിൽ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്
ചെന്നൈ: സമനിലയിൽനിന്ന‌് കുതറിമാറി ജയത്തിലേക്കെത്താൻ ബ്ലാസ‌്റ്റേഴ‌്സിന‌് ഇക്കുറിയും സാധിച്ചില്ല. ഐഎസ‌്എല്ലിൽ പിൻനിരയിലുള്ള ചെന്നൈയിനെതിരെ മഞ്ഞപ്പടയ‌്ക്ക‌് ഗോൾരഹിത സമനില. ഗോളടിയെന്ന കല വശമില്ലാത്ത ടീമുകൾ ഓരോ പോയിന്റ‌് പങ്കുവച്ചു. ഇരുഭാഗത്തും അവസരങ്ങൾ ഏറെ തുറന്നുകിട്ടിയെങ്കിലും ഗോളിലേക്ക‌് തൊടുക്കാൻ ത്രാണിയുള്ള മുന്നേറ്റക്കാരുണ്ടായില്ല. ഒമ്പതു കളിയിൽനിന്ന‌് എട്ട‌് പോയിന്റുമായി ബ്ലാസ‌്റ്റേഴ‌്സ‌് പട്ടികയിൽ ഏഴാമത‌് തുടർന്നു. ചെന്നൈ ഒരുപടി കയറി എട്ടാമതായി. വെള്ളിയാഴ‌്ച ബംഗളൂരു എഫ‌്സി പുണെ എഫ‌്സിയെ നേരിടും.
മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ കീറിമുറിച്ചു പാഞ്ഞ ചെന്നൈയിന്‍ ആക്രമണ നിരയെ പിടിച്ചു കെട്ടിയത് ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിന്റെ തകര്‍പ്പന്‍ സേവുകളായിരുന്നു. പോരാട്ടത്തിന്റെ ആദ്യ മിനുട്ടുകളില്‍ തന്നെ ചെന്നൈയിന് മികച്ചൊരു അവസരം ലഭിച്ചു. ഐസക് നല്‍കിയ പന്ത് ഒര്‍ലാന്‍ഡി ഹെഡ്ഡ് ചെയ്‌തെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഗോളി ധീരജ് കൈകളിലൊതുക്കി. 20 ാം മിനുട്ടില്‍ ലഭിച്ച അവസരം ജെജെയും പാഴാക്കി. 40 ാം മിനുട്ടില്‍ െൈചന്നയിന്റെ റാഫേല്‍ അഗസ്റ്റോയുടെ ഷോട്ട് നേരിയ വ്യത്യാസത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ് ഒഴിഞ്ഞു പോയത്. 66 ാം മിനുട്ടില്‍ ജെറിയുടെ സുന്ദരമായൊരു ക്രോസ് ധീരജ് പഞ്ച് ചെയ്തകറ്റി. പന്ത് എത്തിയത് ഒര്‍ലന്‍ഡിയിലേക്ക്. ഒര്‍ലന്‍ഡി മികച്ച ഷോട്ട് തൊടുത്തെങ്കിലും നസ്രിയുടെ മിന്നുന്ന ഇടപെലില്‍ ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം.
പകരക്കാരനായി വന്ന സന്ദേശ് ജിങ്കാന്‍ 86 ാം മിനുട്ടില്‍ നല്‍കിയ മികച്ച ക്രോസ് ഹെഡ്ഡ് ചെയ്ത് വലയിലാക്കാന്‍ പോപ്ലാറ്റനിക്കിന് കഴിഞ്ഞില്ല. തുടര്‍ തോല്‍വികളില്‍നിന്ന് ജയം തേടി ചെന്നൈയിനെ നേരിട്ട ബ്ലാസ്‌റ്റേഴ്‌സ് സമനിലയുമായി മടങ്ങിയെന്ന് ആശ്വസിക്കാം. അഞ്ചാം സമനിലയോടെ ഒന്‍പതു മത്സരങ്ങളില്‍നിന്ന് എട്ടു പോയിന്റാണ് ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. ചെന്നൈയിന്‍ അഞ്ചു പോയിന്റുമായി എട്ടാം സ്ഥാനത്താണ്. നായകന്‍ സന്ദേശ് ജിങ്കാനെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സിനെ ഡേവിഡ് ജെയിംസ് കളത്തിലിറക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനിലുണ്ടായിരുന്ന കെ. പ്രശാന്ത്, ലെന്‍ ഡുംഗല്‍ എന്നിവരെയും പകരക്കാരുടെ ബെഞ്ചിലേക്കു മാറ്റിയ ജെയിംസ് മുഹമ്മദ് റാക്കിപ്, സക്കീര്‍ മുണ്ടംപാറ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.