കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ഹോം ഗ്രൗണ്ടിൽ പൂനെ സിറ്റിയെ നേരിടുന്നു
കൊച്ചി: സ്വന്തം തട്ടകത്തിൽ നടക്കുന്ന അവസാന മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന്. എതിരാളികൾ എഫ്സി പുണെ സിറ്റി. ബ്ലാസ്റ്റേഴ്സിന് ഒമ്പതും പുണെയ്ക്ക് അഞ്ചും പോയിന്റാണുള്ളത്. ഈ കളി ജയിച്ചാൽ നേരിയ അവസരമെങ്കിലും ബ്ലാസ്റ്റേഴ്സിനുണ്ടാകും. മറിച്ചായാൽ എല്ലാം അവസാനിക്കും. സാധ്യതകളുടെ നൂൽപ്പാലങ്ങളെക്കുറിച്ച് പിന്നെ ചിന്തിക്കേണ്ടിവരില്ല.ജയമില്ലാത്ത ഒമ്പത് മത്സരങ്ങൾക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റി എഫ്.സിയെ സ്വന്തം തട്ടകത്തിൽ നേരിടാനിറങ്ങുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 ന് നടക്കുന്ന മത്സരം കാണാൻ എത്രപേരുണ്ടാകുമെന്ന് കണ്ടറിയണം. ജംഷഡ്പൂർ എഫ്.സിയുമായുള്ള കളി വീക്ഷിക്കാൻ ഗാലറിയിൽ ഏഴായിരത്തിൽ താഴെ കാണികൾ മാത്രമായിരുന്നു. മധ്യനിരയിൽ കളി മെനയുന്ന നിക്കോള ക്രമാരവിച്ചും കിസിറോൺ കിസിറ്റോയും ഇന്ന് ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകില്ല. കറേജ് പെക്കൂസണും വിനീതും ആദ്യ ഇലവനിൽ ഇറങ്ങാനാണ് സാധ്യത. കഴിഞ്ഞ മത്സരങ്ങളിൽ 4-1-4-1, 4-2-3-1 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിത്. എന്നാൽ, കളിക്കളത്തിൽ വിജയിച്ചില്ല. കഴിഞ്ഞ ദിവസം ജംഷഡ്പൂരിനെതിരെ തുറന്ന പോസ്റ്റിൽ പോലും ഗോളടിക്കാൻ സ്ട്രൈക്കർമാർക്കായില്ല. നിരവധി അവസരങ്ങളാണ് ഡുംഗലും സ്റ്റൊയാനോവിച്ചും തുലച്ചത്. ഇന്നത്തേതടക്കം ഇനി നാല് ഹോം മത്സരങ്ങളടക്കം എട്ട് കളികളാണ് ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്.