ടീം ഇന്ത്യ ട്വന്റി-20 പരന്പര ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നു
ലക്നോ: വെസ്റ്റ് ഇൻഡീസിനെതിരേ ജയം തുടരുന്ന ടീം ഇന്ത്യ ട്വന്റി-20 പരന്പര ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നു. കോൽക്കത്തയിൽ നടന്ന ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റ് ജയം നേടിയ ഇന്ത്യ ഇന്നും ജയിച്ച് പരന്പര സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ്. മൂന്ന് മത്സര പരന്പരയിൽ 1-0ന് മുന്നിലാണെന്നത് ഇന്ത്യക്ക് ആശ്വാസം പകരുന്പോഴും കോൽക്കത്തയിൽ മുൻനിര ബാറ്റ്സ്മാന്മാർ പരാജയപ്പെട്ടത് ആശങ്കയ്ക്ക് കാരണമാകുന്നു.ട്വന്റി-20യിൽ വിൻഡീസിനെതിരേ തുടർച്ചയായി നാല് മത്സരങ്ങൾ പരാജയപ്പെട്ടതിന്റെ നാണക്കേട് ഒഴിവാക്കുന്നതായിരുന്നു കോൽക്കത്തയിലെ ഇന്ത്യൻ ജയം. എന്നാൽ, 2011-18 കാലത്തിൽ എട്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതിൽ അഞ്ച് ജയം വിൻഡീസിനു സ്വന്തമാണ്.ആദ്യ മത്സരത്തിലെ പോരായ്മകള്‍ പരിഹരിച്ചാവും ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ബൗളിങ്നിര മികവു കാട്ടിയത് ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷയേകുന്നുണ്ട്.
ബാറ്റിങ്നിര കൂടി മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്നത്തെ മത്സരവും ഇന്ത്യക്ക് അനായാസം കൈപ്പിടിയിലൊതുക്കാനാവും. ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മോശം റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഈഡന് ഗാര്‍ഡനില്‍ വിന്‍ഡീസ് വെല്ലുവിളി മറികടന്ന് വിജയത്തോടെ തുടങ്ങാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ടി20 ചാംപ്യന്മാരെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടിയത്.ബൗളര്‍മാര്‍ അടക്കിവാണ കൊല്‍ക്കത്തിയിലെ ഈഡന് ഗാര്‍ഡനില്‍ ടോസ് ലഭിച്ചതോടെ ക്യാപ്റ്റന്‍ രോഹിത്തിന് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്റെ തീരുമാനം ശരിവക്കുന്നതായിരുന്നു പിന്നീട് കണ്ടത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണിങ് ബാറ്റ്സ്മാന് ദിനേശ് രാംദിനെ ഉമേഷ് യാദവ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. സ്പിന്‍ മാന്ത്രികന് കുല്‍ദീപ് യാദവും ഖലീല്‍ അഹമ്മദും ക്രുണാല്‍ പാണ്ഡ്യയും മികച്ച പന്തുകളെറിഞ്ഞതോടെ വിന്‍ഡീസ് ബാറ്റിങ്നിര ഓരോരുത്തരായി പവലിയനിലേക്കെത്തി. വിന്‍ഡീസിന്റെ നട്ടെല്ലൊടിച്ചത് കുല്‍ദീപ് യാദവാണ്. നാല് ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് താരം പിഴുതത്. വിന്‍ഡീസ് മധ്യനിരയിലെ കരുത്തന്മാരായ ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്വെയ്റ്റ്, ഡാരന്‍ ബ്രാവോ, റോവ്മാന്‍ പവല്‍ എന്നിവരെയാണ് ക്രീസില്‍ നിലയുറപ്പിക്കും മുമ്പ് കുല്‍ദീപ് പവലിയനിലേക്ക് മടക്കിയത്.