• Home
  • Sports
  • ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരന്പര
india newzealand

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരന്പര

നേപ്പിയർ: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനു ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്ല്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക്‌ എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവർ ടീമിൽ ഇടംപിടിച്ചപ്പോൾ ഓസ്ട്രേലിയയ്ക്കെതിരായ അവസാന ഏകദിനത്തിൽ പുറത്തിരുന്ന അന്പാട്ടി റായിഡു തിരിച്ചെത്തി. വിജയ് ശങ്കറിനും ഇന്ത്യ ആദ്യ ഇലവനിൽ ഇടംനൽകി.അഞ്ച‌് ഏകദിനങ്ങളാണ‌് പരമ്പരയിൽ. 2014ൽ ഇന്ത്യ അവസാനമായി ന്യൂസിലൻഡിൽ കളിച്ചപ്പോൾ 0–-4ന‌് തോറ്റു. അഞ്ച‌ുമത്സര പരമ്പരയിൽ ഒരു കളി സമനിലയായി.ഓസ‌്ട്രേലിയയെ കീഴടക്കിയാണ‌് ഇന്ത്യ ന്യൂസിലൻഡിലെത്തിയത‌്. ലോകകപ്പിനുള്ള ഒരുക്കമാണ‌് ഇരു ടീമുകൾക്കും. ലോകകപ്പിന‌ുമുമ്പ‌് 10 മത്സരങ്ങളാണ‌് ഇന്ത്യക്ക‌്. പത്തിലൊന്നാണ‌് ഇന്ന‌്. ഓസീസിനെപ്പോലെയല്ല, കിവികൾ കരുത്തരാണ‌്. ശക്തി ക്ഷയിച്ചിട്ടില്ല. കൂടിയിട്ടേയുള്ളൂ. ഇതിന‌ുമുമ്പ‌് വന്ന ശ്രീലങ്കയെ നിലംപരിശാക്കിക്കളഞ്ഞു. ഒറ്റ ജയംപോലുമില്ലാതെ ലങ്ക മടങ്ങി. കെയ‌്ൻ വില്യംസണിന്റെ നായകത്വത്തിൽ കിവികൾ കരുത്തുകാട്ടി.ഓസീസ‌് മണ്ണിൽ ചരിത്രം കുറിച്ചാണ‌് ഇന്ത്യ എത്തുന്നത‌്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഏറെ മുന്നിലാണ‌് നിലവിൽ ഇന്ത്യൻ ടീം. ഐസിസിയുടെ കഴിഞ്ഞവർഷത്തെ പ്രധാന പുരസ‌്കാരങ്ങളെല്ലാം സ്വന്തമാക്കിയ കോഹ‌്‌ലിയാണ‌് ഇന്ത്യൻ ടീമിന്റെ ഊർജം.

Recent Updates

Related News