ഇന്ത്യയ്ക്ക് പാകിസ്ഥാനെതിരെ 163 റണ്‍സ് വിജയലക്ഷ്യം
അബുദാബി:ഏഷ്യൻ കപ്പിലെ ആവേശപോരാട്ടത്തിൽ പാക്കിസ്ഥാനെ ഇന്ത്യ എട്ടുവിക്കറ്റിന് തകർത്തുവിട്ടു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് 43.1 ഓവറില്‍ 162 റണ്‍സിന് എല്ലാവരും പുറത്തായി. പാക്ക് നിരയില്‍ ആകെ നാലു പേര്‍ക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ് എന്നിവരാണ് പാക്കിസ്ഥാനെ ചെറിയ സ്കോറില്‍ ഒതുക്കിയത്. ഇരുവരും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. 62 പന്തില്‍ ആറു ബൗണ്ടറികളോടെ 47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍.
ബാറ്റിംഗിൽ ഓപ്പണർമാരായ നായകൻ രോഹിത് ശർമയും(39 പന്തിൽ 52) ശിഖർ ധവാനും(46) കൂളായി ബാറ്റ് വീശിയതോടെ ഇന്ത്യ വിജയത്തിലെത്തി. അമ്പാട്ടി റായിഡുവും(31) ദിനേശ് കാർത്തിക്കും(31) പുറത്താകാതെ നിന്നു.പാക്കിസ്ഥാന് വേണ്ടി ഫഹീം അഷ്റഫും ഷദാബ് ഖാനും ഒരു വിക്കറ്റ് വീതം വീഴ്ത്തി. ഹോങ്കോംഗിനെതിരായ മത്സരത്തിലെ ടീമിനെയാണ് പാക്കിസ്ഥാൻ കളത്തിലിറക്കിയത്. ഇന്ത്യൻ നിരയിൽ ഷാർദുൽ താക്കൂർ, ഖലീൽ അഹമ്മദ് എന്നിവർക്കു പകരം ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ എന്നിവർ ആദ്യ ഇലവനിൽ ഇടംനേടി. മത്സരത്തിനിടെ പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. പരിക്കേറ്റ പാണ്ഡ്യയെ സ്ട്രേക്ച്ചറില്‍ കിടത്തിയാണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടു പോയത്.